Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala High Court

വിദേശ മെഡിക്കല്‍ ബിരുദധാരികളുടെ സ്റ്റൈപ്പൻഡ് ഉടന്‍ നല്‍കണം: ഹൈക്കോടതി

കൊച്ചി: വിദേശത്തു പഠനം പൂര്‍ത്തിയാക്കി സംസ്ഥാനത്ത് ഇന്‍റേണ്‍ഷിപ്പ് ചെയ്ത മെഡിക്കല്‍ ബിരുദധാരികളുടെ സ്റ്റൈപ്പൻഡ് ഉടന്‍ വിതരണം ചെയ്യണമെന്നു ഹൈക്കോടതി. ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്റ്റൈപ്പൻഡിനുള്ള അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അപേക്ഷ അധികൃതര്‍ക്കു കൈമാറണം.

അവര്‍ പരിശോധിച്ച് സ്റ്റൈപ്പൻഡ് വൈകാതെ വിതരണം ചെയ്യണമെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു. ഓള്‍ ഫോറിന്‍ മെഡിക്കല്‍ ഡോക്ടേഴ്‌സ് ആന്‍ഡ് പേരന്‍റ്സ് അസോസിയേഷനും ചില വിദേശ മെഡിക്കല്‍ ബിരുദധാരികളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി വീണ്ടും 21ന് പരിഗണിക്കും.

NRI

പ്രവാസി പെൻഷൻ വിതരണത്തിലെ ക്രമാതീതമായ കാലതാമസം: സർക്കാരിനും പ്രവാസി ക്ഷേമബോർഡിനും ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട പെൻഷൻ തുകകൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനായി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടലെ ക്രമാതീതമായ കാലതാമസം: സർക്കാരിനും പ്രവാതിയെ സമീപിച്ചു.

എതിർകക്ഷികളായ നോർക്ക വകുപ്പിനും പ്രവാസി ക്ഷേമനിധിബോർഡിനും നോട്ടീസ് അയക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടു. കഴിഞ്ഞ നിരവധി മാസങ്ങളായി പെൻഷൻ വിതരണം അവതാളത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

2025 സെപ്റ്റംബർ മുതൽ 2025 ഡിസംബർ വരെയുള്ള 14 മാസങ്ങളിൽ പെൻഷൻ വിതരണം 11 മുതൽ 39 ദിവസം വരെ വൈകിയാണ് വിതരണം ചെയ്തത്.

ഇതുമൂലം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്രായമായ പ്രവാസികൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഏതാനും മാസങ്ങൾക്കുമുമ്പ് ക്ഷേമനിധിബോർഡ് പ്രവാസി ലീഗൽ സെല്ലിന് കൊടുത്ത മറുപടിയിൽ മാസാമാസം പിരിഞ്ഞുകിട്ടാനുള്ള അംശാദായത്തിന്‍റെ കുറവാണ് പെൻഷൻ വിതരണം താമസിക്കുന്നതെന്ന് പറഞ്ഞിരുന്നു.

‌മാത്രമല്ല, മാസാമാസം പിരിഞ്ഞുകിട്ടുന്ന തുക പെൻഷന് കൊടുക്കേണ്ട തുകയേക്കാൾ വളരെ കുറവാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ വിഹിതം ഇന്ന് കൊടുത്തുകൊണ്ടിരിക്കുന്ന രണ്ട് ശതമാനത്തിൽ നിന്നും ഗണ്യമായി ഉയർത്തി പെൻഷൻ വിതരണത്തിൽ സ്ഥിരത കൈവരുത്തണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നു.

മാസവരുമാനത്തിന്‍റെ ലഭ്യതയെ ആശ്രയിച്ചല്ല പെൻഷൻ വിതരണം നടക്കേണ്ടത്; ഇത് നിയമപ്രകാരം ഉറപ്പുനൽകിയിരിക്കുന്ന ഒരു സാമൂഹിക സുരക്ഷാ അവകാശമാണെന്ന് പിഎൽസി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാർക്കും ക്ഷേമബോർഡിനും നോട്ടീസ് നൽകിയതോടൊപ്പം അവരുടെ മറുപടി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കേസ് ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.

Kerala

ജസ്റ്റീസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റീസായി സൗമൻ സെൻ ചുമതലയേറ്റെടുത്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മേയർ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ്കോൽക്കത്ത ഹൈക്കോടതിയിൽ ജഡ്‌ജിയായത്. 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്‌റ്റീസായി.

National

ജസ്റ്റീസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസാകും

ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ ശിപാർശ.

മലയാളിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റീസ് മുഷ്താഖിനെ സിക്കിം ചീഫ് ജസ്റ്റീസായി നിയമിക്കാനും സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.

നിലവിലെ ചീഫ് ജസ്റ്റീസ് നിതിൻ ജംദാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സെന്നിന്‍റെ നിയമനം. ദീർഘകാലം കോൽക്കത്ത ഹൈക്കോടതി ജഡ്ജി ആയിരുന്നു ജസ്റ്റീസ് സൗമെൻ സെൻ.

അലഹബാദ് ഹൈക്കോടതി ജഡ്ജിയായ മനോജ് കുമാർ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ രേവതി പി. മോഹിതെ ദേരയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസായും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായ എം.എസ്. സോനകിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും ഒഡീഷ ഹൈക്കോടതി ജഡ്ജിയായ സൻഗം കുമാർ സഹോയെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായും നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.

2025 ഒക്ടോബറിലാണ് ജസ്റ്റീസ് സെൻ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്. 2011ൽ ജസ്റ്റീസ് സെൻ കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. അതിന് മുമ്പ് രണ്ട് പതിറ്റാണ്ടു കാലം കേന്ദ്ര സർക്കാർ അഭിഭാഷകനായിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബി തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായിരുന്നു ജസ്റ്റീസ് സെൻ.

Kerala

“സുപ്രീംകോടതിയില്‍ ഉന്നയിക്കുന്നതല്ലേ ഉചിതം”; വോട്ടർപട്ടികയിലെ തീവ്ര പരിഷ്‌കരണത്തിൽ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്‌കരണ നടപടികള്‍ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി.

തദ്ദേശതെരഞ്ഞെടുപ്പിനും വോട്ടര്‍പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

എസ്‌ഐആറുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇന്നു വിധി പറയുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ പറഞ്ഞു. എസ്‌ഐആര്‍ നടപടിയും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടക്കുന്നുണ്ടെങ്കിലും ഇതേ സമയത്തുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന സവിശേഷ സാഹചര്യം കേരളത്തില്‍ മാത്രമാണെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.

തെരഞ്ഞെടുപ്പുനടപടികള്‍ക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പുതുക്കുന്നതിന് 25,668 ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എസ്‌ഐആര്‍ അടിയന്തര സ്വഭാവമുള്ളതല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍ സംസ്ഥാനത്തിന്‍റെ ഹര്‍ജി ദുരുദ്ദേശപരമാണെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആരോപണം. നിലവില്‍ തെരഞ്ഞെടുപ്പുനടപടികളും എസ്‌ഐആറും സുഗമമായാണു നടക്കുന്നത്. തെരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാനുമാകും. കരട് പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കേണ്ടതാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

Latest News

Corehub Up